പ്രളയത്തിന്റെ ദുരിതങ്ങൾ പേറുന്ന ജനത്തിന്, സമാശ്വാസത്തിനായി പ്രാർത്ഥിച്ചുകൊണ്ട് നാളെ (ആഗസ്റ്റ് 24 ന് വെള്ളിയാഴ്ച) കുറവിലങ്ങാട്ട് മുത്തിയമ്മ തീർത്ഥാടനവും ജപമാല പ്രദിക്ഷണവും നടത്തും. പാലാ രൂപതാ പിതൃവേദി, മാതൃവേദി കമ്മിറ്റികളുടെ നേതൃത്വത്തിലാണ് തീർത്ഥാടനവും ജപമാല പ്രദിക്ഷണവും സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ ഒമ്പതുമണിക്ക് പള്ളിക്കവലയിലെ ജൂബിലി കപ്പേളയിൽനിന്നു കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തിലേക്ക് ജപമാല പ്രദിക്ഷണം ആരംഭിക്കും.
രൂപതയിലെ പിതൃവേദി, മാതൃവേദി അംഗങ്ങളും ഇടവകാഗംങ്ങളുമായ ആയിരങ്ങൾ പങ്കുചേരും. പത്തുമണിയോടെ ജപമാല പ്രദിക്ഷണം മുത്തിയമ്മ സന്നിധിയിൽ എത്തും.
തുടർന്ന് മാർത്തോമ്മാ നസ്രാണി ഭവനിലെ മുതിയമ്മഹാളിൽ സെമിനാർ നടത്തും. ഉള്ളനാട് തിരുഹൃദയ പള്ളി വികാരി ഫാ. ജോസ് കോട്ടയിൽ സെമിനാർ നയിക്കും. തുടർന്ന് സമൂഹബലി പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്ട്യൻ വേത്താനത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ.